Sunday, June 5, 2011

രക്തസാക്ഷി

മുന്നില്‍
 മൂര്‍ച്ചവരുത്തിയ ഇടിമിന്നല്‍ 
കനത്ത പേമാരി 
ഇടക്കുപായുന്ന കറുത്ത വണ്ടികള്‍ . 

മരിച്ച വീട്ടിലെ ആകെയുള്ള കുടകീഴില്‍ 
നനഞ്ഞ കത്തിയില്‍ അമര്‍ന്ന്‌ ഞാന്‍. 

ജീവന്‍ 
 മുനിഞ്ഞു കത്തുന്നതാണീ സ്നേഹം 
ചിതയ്ക്ക്‌ വെയ്ക്കുവാന്‍ 
പ്രണയം ചുരത്തല്ലെ. 

  പാത 
 അസ്തമയത്തിലേയ്ക്ക്‌ 
നടക്കാനുള്ളതാണീ പാലം. 
വെയില്‍ മുഷിഞ്ഞ്‌ 
തിരിച്ചു വരാന്‍ ഓര്‍മ്മകള്ളുണ്ടാവും 
 കടവില്‍ നനഞ്ഞങ്ങനെ.

പ്രണയം 
 അരികുപിഞ്ഞിയ
 പുത്തനുടുപ്പിന്ടെ അടിയില്‍
 സദാചാരം ചിരിച്ചുറങ്ങുന്നു.
 പതിയെ ജീവന്ടെ തണുത്ത പൂമരം
 അടുത്ത ജാരന്ടെ അടുപ്പില്‍ കായുന്നു. 
 പൊറുക്കിയെണ്ണുന്ന കടുത്ത നാളങ്ങള്- 
ക്കിടയിലിഴയ്യുന്നു മരിച്ച വിത്തുകള്‍